Thursday, 7 July 2011

ശരിയല്ല ഈ നടപടി

ഏതു സമിതി ശുപാര്‍ശ ചെയ്തിട്ടാണെങ്കിലും അധികാരത്തിലിരുന്നുകൊണ്ട് അഴിമതി കാണിച്ചതിന്സസ്പെന്‍റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു രണ്ടു മാസം തികയും മുന്‍പ് തിരികെയെടുത്തത് നല്ലതല്ല.

സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞു എന്ന് സാങ്കേതികമായി പറയാമെങ്കിലും, ഇത്രയും മോശമായ ഒരു ഓഫീസറെ അന്വേഷണം തീരുന്നതുവരെ മാറ്റി നിര്‍ത്താമായിരുന്നു.സുതാര്യ ഭരണം വാഗ്ദാനം ചെയ്തിട്ട് ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി കല്ലുകടി ഒഴിവാക്കാമായിരുന്നു.

അനുമതിയില്ലാതെ വിദേശത്ത് പോയി ഭീകരവാദികളെ സഹായിക്കാനുള്ള ഒത്താശ ചെയ്തു കൊടുത്തയാളാണ് എന്ന് ഓര്‍ക്കണം. അധികാരം ദുര്‍വിനിയോഗം ചെയ്തു കള്ളക്കടത്ത് നടത്തി ബിസിനസ് ഉണ്ടാക്കി. വിദേശത്ത് നിന്ന് നിയമ വിരുദ്ധമായി സാധനങ്ങള്‍ ഇറക്കുമതി ചെയ്തു കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കി.

അനധികൃത സ്വത്തു സമ്പാദനത്തിനും മറ്റും കേസുണ്ട് എന്നാണറിവ്.
അതുപോലെ തന്നെ ഭരിക്കുന്ന മുന്നണിയുടെ എം എല്‍ എ എന്നതിലുപരി , മുന്നണിയിലെ വലിയ പാര്‍ടിയുടെ സംസ്ഥാന പ്രസിഡണ്ട്‌ ആണ് ശ്രീ രമേശ്‌ ചെന്നിത്തല. തച്ചങ്കരിയുടെ തിരിചെടുക്കലിനെക്കുറിച്ചു
അദ്ദേഹം അഭിപ്രായം പറയേണ്ട ആവശ്യമില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. കാരണം അതൊരു ന്യായീകരിക്കലായിവ്യാഖ്യാനിക്കപ്പെടാം
ഉത്തരവാദിത്തപ്പെട്ട മന്ത്രിയും വകുപ്പുമുണ്ട് അവര്‍ പറയട്ടെ.


ഏതെങ്കിലും സാമുദായിക സംഘടനയുടെ സമ്മര്‍ദ്ദം മൂലമാണ് ഇതെന്ന് ആരോപണം ഉന്നയിച്ചാലും എതിര്‍ക്കാന്‍ പറ്റുമോ?

ഏതായാലും അന്വേഷണം നടക്കട്ടെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.
പക്ഷെ രാജ്യദ്രോഹികളെ അറിഞ്ഞോ അറിയാതെയോ സഹായിക്കാന്‍ പാടില്ല, അതാരായാലും.

ജയ് ഹിന്ദ്‌



No comments: