Thursday 20 February 2014

ആത്മീയതയുടെ മറവില്‍...



അമൃതാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നേഴ്സുമാരുടെ നേര്‍ക്കുള്ള ക്രൂര മര്‍ദ്ദനങ്ങളും, ബീഹാറുകാരന്‍ സത്നാംസിംഗ് എന്ന ചെറുപ്പക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതും ആത്മീയതയുടെ മറവില്‍ അമൃതാമഠം അധികൃതര്‍ നടത്തുന്ന മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളില്‍ലേക്ക് വിരല്‍ചൂണ്ടുന്ന സംഭവങ്ങള്‍ ആയിരുന്നു. ഒടുവില്‍ ആശ്രമ അന്തേവാസിയായിരുന്ന വിദേശവനിതയുടെ വെളിപ്പെടുത്തലുകള്‍ കൂടി വന്നുകഴിഞ്ഞപ്പോള്‍ അനാശാസ്യകാര്യങ്ങളാണ് അവിടെ നടക്കുന്നതെന്ന് വിശ്വസിക്കാതെ തരമില്ല.

ഇരുപത്തിരണ്ടു വര്‍ഷത്തോളം മാതായുടെ പേഴ്സണല്‍ അസിസ്റ്റന്‍റ്
ആയി ഉണ്ടായിരുന്ന ആസ്ത്രേലിയന്‍ സ്വദേശി ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്‍ ആണ് വിവാദകരമായ വെളിപ്പെടുത്തലുകളാണ് തന്റെ “ഹോളി ഹെല്‍” എന്ന പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്. ആശ്രമത്തിനും, മാതായ്ക്കും, കേരളീയസമൂഹത്തിനും സുപരിചിതയാണ് ഗായത്രി എന്നതുകൊണ്ടുതന്നെ വെളിപ്പെടുത്തലുകള്‍ തെറ്റാവാന്‍ വഴിയില്ല.

മാതായുടെ അറിവോടെ, അവരോട് ഏറ്റവും അടുപ്പമുള്ള സന്യാസി തന്നെ ആശ്രമത്തില്‍വച്ച് പലതവണ ലൈംഗീകചൂഷണത്തിന് വിധേയമാക്കി എന്നും, സാമൂഹിക സേവനങ്ങള്‍ക്കും മറ്റുമായി ആശ്രമത്തിലേക്ക് സംഭാവനയായി വരുന്ന തുകയില്‍ സിംഹഭാഗവും മാതായുടെ കുടുംബാംഗങ്ങളുടെ പക്കലേക്കാണ് എത്തുന്നതെന്നും വെളിപ്പെടുത്തുന്നു.

മതായുടെ സഹോദരിയും അവരുടെ രണ്ടു ആണ്‍മക്കളും അടങ്ങുന്ന ഒന്‍പതംഗകുടുംബമാണ് പണമിടപാടുകള്‍ നടത്തുന്നത് എന്നാണു കേള്‍വി.

ഇതെക്കുറിച്ച് മുഖ്യധാരാ അച്ചടിമാധ്യമങ്ങളും, തൊട്ടതിനും പിടിച്ചതിനുമൊക്കെ ബ്രേക്കിംഗ് ന്യൂസും തല്‍സമയ ചര്‍ച്ചകള്‍ നടത്തുന്ന ദൃശ്യമാധ്യമങ്ങളോ അറിഞ്ഞഭാവം നടിക്കുന്നില്ല.



വ്യവസായികളുടെയും എതിര്‍കക്ഷിനേതാക്കന്മാരുടെയും സ്വിസ്സ്ബാങ്ക് അക്കൌണ്ടുകള്‍ തേടിപ്പോകുന്ന രാഷ്ട്രീയക്കാരുടെ കണ്ണില്‍ മാതായുടെ 700 കോടി സ്വിസ്ബാങ്ക് പണം കാണാന്‍ കിട്ടിയില്ല.

ഒന്നിനെയും പേടിയില്ല എന്നു പറയുന്ന ജയരാജസഖാവ് മാത്രം പേരിനല്പം തന്‍റെടം കാട്ടി.... തന്‍റെ ഫേസ്ബുക്ക് പേജില്‍ മാതയ്ക്ക് എതിരായി പോസ്ടിട്ടു...അത് വിവാദമായപ്പോള്‍ മാറ്റുകയും ചെയ്തു.

ഇതിലെ സാംസ്കാരിക അധപതനവും,ആത്മീയഭീകരതയും, ലൈംഗീക ചൂഷണവും സംസ്കാരികതയുടെ വക്താക്കള്‍ക്ക് വിഷയവുമല്ല. അതോ പതിനാറിലെ നിക്കാഹും, ലവ്ജിഹാദും മാത്രമേ സാംസ്കാരിക ചര്‍ച്ചക്ക് വിഷയീഭവിക്കുകയുള്ലോ?

ആകെക്കൂടി കണ്ടത് സോഷ്യല്‍നെറ്റ്വര്‍ക്കുകളില്‍ മാതാഭക്തരും, മാതാവിരോധികളും തമ്മിലുള്ള  ഗോഗ്വാവിളികളും തെറിയഭിഷേകവും മാത്രം.

പതിനാറിലെ നിക്കാഹും, ലവ്ജിഹാദും സാംസ്കാരികഅപചയത്തിനു കാരണമാകുന്നുവെങ്കില്‍ ... ആത്മീയതയുടെ മറവില്‍ കാട്ടിക്കൂട്ടുന്ന ഇതുപോലയുള്ള ഹീനമായ കാര്യങ്ങള്‍ സാംസ്കാരികതയുടെയും ആത്മീയതയുടെയും അധപതനതിനു ഹേതുവാകുന്നു എന്നതില്‍ തര്‍ക്കമില്ല.

പ്രസ്തുത പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ആധാരമായി കരുതാന്‍
കഴിയില്ല എങ്കിലും, അതിനെക്കുറിച്ച് സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണെന്ന് തോന്നുന്നു. മഠത്തിനും, മാതായ്ക്കും പൊതുസമൂഹത്തിനു തന്നെ പരിചിതയുമാണ് എഴുത്തുകാരി എന്നതുതന്നെ കാരണം. ആത്മീയതയുടെ മറവിലുള്ള തട്ടിപ്പുകള്‍ അനുവദിക്കാന്‍ പാടുള്ളതല്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിച്ചേ മതിയാവൂ, അത് ഏതു ആള്‍ദൈവമാണെങ്കിലും. തങ്കു ബ്രദറിനെയും, സന്തോഷ്‌മാധവനെയും,  തോക്ക് സ്വാമിയെയും അറസ്റ്റ് ചെയ്യാന്‍ കാണിച്ച ആര്‍ജ്ജവം, തമിഴ്നാട്ടില്‍ കാഞ്ചി മഠാധിപതിയെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ആര്‍ജ്ജവം ഇതിലും ഉണ്ടാവണം.

https://docs.google.com/file/d/0B7W-5UC6oICWT2pSR0toZ3R4VjQ/preview?pli=1

No comments: